ചുട്ടുകഴിഞ്ഞ അപ്പം പാത്രങ്ങളിൽ താലം ആയി അടുക്കുന്നു. ഒരു കിണ്ണത്തിൽ ഏഴ് അപ്പങ്ങൾ ആണ് വെക്കുന്നത്. നടുക്ക് തേങ്ങാ മുറിയിൽ തിരി ഇട്ടു വെക്കും. അപ്പത്താലങ്ങൾ പൂജക്കായി ഒരുക്കി നിരത്തി കഴിഞ്ഞാൽ പിന്നെ പൂജ തുടങ്ങാം. പന്ത്രണ്ട് മണിക്ക് മുൻപായി താലം ഉയർത്തണം എന്നാണ് നിയമം. പൂജിച്ച താലത്തിനു സമീപം താലത്തിന്റെ അവകാശികൾ നില്പ്പ് ഉറപ്പിക്കും. പിന്നീടു എല്ലാവരും ഒരുമിച്ചു മൂന്നു പ്രാവശ്യം ഉയരത്തി സൂര്യനു നിവേദിക്കും. സ്ത്രീകൾ കുരവ ഇടുകയും പുരുഷന്മാർ ആർപ്പു വിളിക്കുകയും ചെയ്തു കൊണ്ടാണ് പൂജാപ്പം ഉയർത്തുന്നത്.
Friday, April 19, 2013
ആലപ്പുഴയിലെ ആദിത്യപൂജ
ചുട്ടുകഴിഞ്ഞ അപ്പം പാത്രങ്ങളിൽ താലം ആയി അടുക്കുന്നു. ഒരു കിണ്ണത്തിൽ ഏഴ് അപ്പങ്ങൾ ആണ് വെക്കുന്നത്. നടുക്ക് തേങ്ങാ മുറിയിൽ തിരി ഇട്ടു വെക്കും. അപ്പത്താലങ്ങൾ പൂജക്കായി ഒരുക്കി നിരത്തി കഴിഞ്ഞാൽ പിന്നെ പൂജ തുടങ്ങാം. പന്ത്രണ്ട് മണിക്ക് മുൻപായി താലം ഉയർത്തണം എന്നാണ് നിയമം. പൂജിച്ച താലത്തിനു സമീപം താലത്തിന്റെ അവകാശികൾ നില്പ്പ് ഉറപ്പിക്കും. പിന്നീടു എല്ലാവരും ഒരുമിച്ചു മൂന്നു പ്രാവശ്യം ഉയരത്തി സൂര്യനു നിവേദിക്കും. സ്ത്രീകൾ കുരവ ഇടുകയും പുരുഷന്മാർ ആർപ്പു വിളിക്കുകയും ചെയ്തു കൊണ്ടാണ് പൂജാപ്പം ഉയർത്തുന്നത്.
Thursday, May 26, 2011
ഒരു കുളംവെട്ടു കഥ
കുളങ്ങളെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ "കുടിക്കുളം", "കുളികുളം", "ചകിരിക്കുളം" എന്നൊക്കെ തരം തിരിക്കാം. കാവുകളോട് ചേര്‍ന്ന് ഇതിലൊന്നിലും പെടാത്ത "സര്‍പ്പ കുളങ്ങളും" നാട്ടിന്‍ പുറങ്ങളില്‍ സാധാരണം ആണ്. കൈ നന പോയിട്ട് കുഴല്‍ കിണറുകള്‍ വന്നതോടെ കുളങ്ങളുടെ കഷ്ടകാലം ആരംഭിച്ചു. സ്ഥല വില സെന്റിന് ലക്ഷങ്ങള്‍ കടക്കുമ്പോള്‍ ആര്‍ക്കും മൂന്നോ നാലോ സെന്റു അങ്ങനെ "കുളം തോണ്ടാന്‍" വയ്യ. കുളങ്ങള്‍ മൂടാന്‍ തുടങ്ങിയതോടെ കുളങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. കുടി വെള്ളത്തിനായി കുളങ്ങളെ ആശ്രയിച്ചിരുന്നവര്‍ കിണറുകളിലേക്കും കുഴല്‍ കിണറുകളിലേക്കും പിന്നീട് പഞ്ചായത്ത് പൈപ്പുകളിലെക്കും മാറി. കുളത്തിലെ കുളി കുളി മുറികളുടെ നാല് ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി. കുറഞ്ഞ വിലക്ക് തമിഴ് നാടില്‍ നിന്നും കെട്ടു ചകിരി എത്തി തുടങ്ങിയതോടെ തൊണ്ട് ചീയിക്കള്‍, തൊണ്ട് തല്ലല്‍ തുടങ്ങിയ പരുപാടികളും ചകിരി കുളങ്ങലോടൊപ്പം മൂടപ്പെട്ടു. കുളങ്ങള്‍ ഇല്ലാതായതോടെ കുളത്തില്‍ കണ്ടു വന്നിരുന്ന വരാല്‍, കാരി തുടങ്ങിയ മീനുകളും കുറഞ്ഞു വരുന്നു.
പറയാന്‍ ആണേല്‍ കുളം വിശേഷങ്ങള്‍ ധാരാളം ഉണ്ട്. ആദ്യം കുറച്ചു കുളം വെട്ടു ചിത്രങ്ങള്‍ കാണാം.
ഇവനെ ആണ് നമുക്ക് റെഡി ആക്കേണ്ടത്
ഇനി കുളത്തിലേക്ക് ഇടിഞ്ഞു കിടക്കുന്ന മണ്ണ് വെട്ടി കയറ്റി തുടങ്ങാം. കുളം വെട്ടിലെ പ്രധാന ചടങ്ങാണിത്. കുളത്തിന് ഷേപ്പ് കിട്ടുന്നത് ഇപ്പോളാണ്.
മേട ചൂടില്‍ കുളത്തില്‍ മുങ്ങിയുള്ള കുളി. അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. മെയ് മാസം അവസാനം വെള്ളം ശരിക്കും പറ്റി കഴിഞ്ഞാണ് ഇപ്പ്രാവശ്യം കുളം വെട്ടിയത്. മഴ എത്തുന്നതോടെ കുളം നിറയും. അതില്‍ നീന്തി തുടിക്കുമ്പോള്‍ മനസും...
Thursday, February 10, 2011
Wednesday, October 6, 2010
ഒരുമ ഉണ്ടെങ്കില്‍.........
Wednesday, June 16, 2010
കന്യാകുമാരിയിലെ കവിത...


കേരം തിങ്ങുന്ന ഈ കൊട്ടാര വളപ്പ് ഇപ്പോളും കേരള സര്‍ക്കാരിന്റെ മേല്‍ നോട്ടത്തില്‍ ആണ്.
അസ്തമനം കാണാന്‍ കൃത്യ സമയത്ത് തന്നെ കന്യാകുമാരിയില്‍ ഹാജര്‍.